ഭരണഘടനയുടെ സമൃദ്ധ വൃക്ഷം: കെ എസ് രാധാകൃഷ്ണന്റെ ഏറ്റവും പുതിയ ശിൽപം
(കെ എസ് രാധാകൃഷ്ണൻ .) സുപ്രീം കോടതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ചിത്രം ഒരു ഹേമന്തകാലത്തിന്റേതാണ് . ഹേമന്തം കൊണ്ടുവരേണ്ടത് സുഖദവും സുന്ദരവുമായ ഒരു മനോചിത്രമാണെങ്കിൽ ഇത്തവണ അത് നേർവിപരീതമായിരുന്നു . സുപ്രീം കോടതി വളപ്പിലല്ലെങ്കിലും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള പട്യാല ഹൌസ് കോടതിയിലാണ് ആ സംഭവം . പോലീസുകാരുടെ കൈകൾക്കിടയിൽ ഞെരുങ്ങിപ്പോയ ഒരു യുവാവ് . അയാളെ ആക്രമിക്കുന്ന വക്കീലന്മാരും കോളേജ് അധ്യാപകരും . അക്രമികളിൽ നിന്ന് അയാളെ രക്ഷിക്കാനാണോ അതോ ആ കൂട്ടക്കുഴപ്പത്തിനിടയിൽ അയാളുടെ ജീവനെടുക്കാനാണോ പോലീസുകാർ ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമുള്ള കത്രികപ്പൂട്ടുകൾ ആ യുവാവിന്റെ കഴുത്തിലും ദേഹത്തും . ദേശദ്രോഹിയെ കൊല്ലൂ എന്നുള്ള ആക്രോശങ്ങൾ . ആ യുവാവ് കനയ്യ കുമാർ എന്ന സർവകലാശാല വിദ്യാർത്ഥി . രാണ്ടായിരത്തി പതിനാറിൽ ജെ എൻ യുവിന്റെ ഉള്ളിൽ വെച്ച് ദേശദ്രോഹപരമായ മുദ്രാവാക്യം മുഴക്കി എന്നതായിരുന്നു കനയ്യക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം . തുടർന്നുള്ള വർഷങ്ങളിൽ ഡോകട്ർ അംബേദ് ക