പൂയില്യന്മാരുടെ വിളയാട്ടം: ജി ആർ ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ' എന്ന പുസ്തകം വായിക്കുമ്പോൾ
(ജി ആർ ഇന്ദുഗോപൻ ) ' ചട്ടമ്പിസ്സദ്യ ' എന്ന കഥ വായിച്ചാണ് ജി ആർ ഇന്ദുഗോപന്റെ ' കൊല്ലപ്പാട്ടി ദയ ' എന്ന കഥാസമാഹാരത്തിലേക്ക് കടന്നത് എന്നതിനാൽ , കഥാകൃത്തിനെക്കുറിച്ചു ഒരു സദ്യയുടെ ഉപമ കൊണ്ട് തന്നെ പറഞ്ഞു തുടങ്ങാം . ഇന്ദുഗോപന്റെ എഴുത്ത് ഒരു സദ്യ പോലെയാണ് . ബുഫേ പോലെയല്ല . എല്ലാം തോന്നുന്ന അത്രയും എടുത്തു കഴിക്കാൻ കഴിയില്ല . വിളമ്പുന്നതിനൊരു താളവും ക്രമവും അളവുമുണ്ട് . അവിയൽ കുറച്ചു കൂടിയിട്ടാൽ എന്താ എന്ന് ഗംഗപ്പുറത്ത് നാഗവല്ലി ചോദിക്കും പോലെ ചോദിക്കാം എന്നേയുള്ളൂ ; കിട്ടില്ല . എല്ലാത്തിനും ഒരു രണ്ടാം വരവുണ്ട് . മൂന്നാമത്തെ പായസവും തീർന്നു ബോളിത്തരികളും തൊട്ടു നക്കി , അച്ചാറിരുന്നിടത്ത് ഒന്ന് വിരലോടിച്ച് , ഇലമധ്യത്തിൽ പേരെഴുതി ഒപ്പിട്ടു മടക്കി ഇടതു കൈകൊണ്ടു മുണ്ടുരിയാതെ പിടിച്ച് , സ്ത്രീകളാണെങ്കിൽ കൈലേസും സാരിത്തുമ്പും നാരങ്ങയും ഒപ്പമുള്ള കുട്ടിയേയും ഇടതു കൈയിൽ ഒരു മാജിക്കുകാരിയെപ്പോലെ പിടിച്ച് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു തൃപ്തിയുണ്ടല്ലോ അതാണ് ഇന്ദുഗോപന്റെ കഥാസമാഹാരം വായിച്ചു തീരുമ്പോഴു