ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)
വായിച്ചത് എന്റെയുള്ളിൽ തന്നെ മുറുക്കി വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ . ' ജൂധൻ (Joothan) - ഒരു ദളിത് ജീവിതം ' എന്ന പുസ്തകം വായിച്ചയുടൻ തോന്നിയത് , ഇതേക്കുറിച്ച് ആരോടും ഒന്നും പറയരുത് എന്നായിരുന്നു . ഓംപ്രകാശ് വാത്മീകി എന്ന ഹിന്ദി ദളിത് എഴുത്തുകാരൻ എഴുതിയ ഈ പുസ്തകത്തിലെ പീഡാനുഭവങ്ങൾ എന്റേത് മാത്രമായി സൂക്ഷിച്ച് വെച്ച് , തുടയ്ക്കു ചുറ്റും മുള്ളുകമ്പി ചുറ്റി വെച്ച് അതിനുമേൽ പുരോഹിതവസ്ത്രമണിഞ്ഞു നിന്ന് ഉള്ളിലെ നീറ്റത്തെ ക്രിസ്ത്വാനുഭവമായി സ്വീകരിച്ച് ഇടയവൃത്തി ചെയ്യുന്ന പാതിരിയെപ്പോലെ ഈ പുസ്തകം എനിക്ക് തന്ന അറിവിനെ ഹൃദയത്തിൽ സ്വീകരിച്ച് വേദനപ്പെടുവാൻ ഞാൻ ആഗ്രഹിച്ചു ; ആ അനുഭവങ്ങൾ എന്റേതാകാതിരുന്നതിനുള്ള പ്രായശ്ചിത്തമെന്നോണം . എന്നാൽ ഈ വേദന പുതിയതാണോ ? ഭാമയുടെ ' കരുക്ക് ' വായിച്ചപ്പോൾ ഞാൻ അനുഭവിച്ചത് ഇതല്ലേ ? ദയാ പവാറിന്റെ ' ബലുത ' വായിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദന ഇതല്ലേ ? ഫാൻഡ്രെ എന്ന മറാത്തി സിനിമ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ പിടച്ചിൽ ഇതായിരുന്നില്ലേ ? പക്ഷെ പൊടുന്നനെ ജൂധൻ എനിയ്