Posts

കുടിയേറ്റത്തിന്റെ നാൾവഴികൾ: ബെന്യാമിന്റെ കുടിയേറ്റം എന്ന പുസ്തകം വായിക്കുമ്പോൾ

Image
(കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ) 'കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ' എന്ന പുസ്തകം ബെന്യാമിൻ എഴുതുന്നത്, ഡി സി ബുക്ക്സ് മുൻകൈ എടുത്തു പ്രസിദ്ധീകരിച്ച കേരളത്തിന്റെ അറുപത് വർഷങ്ങൾ എന്ന പരമ്പരയ്ക്ക് വേണ്ടിയാണ്. ഇത്തരം പുസ്തകങ്ങളുടെ ഒരു സവിശേഷത എന്നത് അതിന്റെ ജനപ്രിയതയാണ്. ജനപ്രിയതയ്ക്ക് കാരണം, അതിന്റെ ഉള്ളടക്കവുമായുള്ള വായനക്കാരന്റെ അതിപരിചയം തന്നെയാണ്. ക്‌ളാസ്സിക് കൃതികളിലൂടെ നടക്കുന്ന കഥാർസിസ് അഥവാ മനസികവിരേചനവും ജനപ്രിയത തന്നെ മുഖമുദ്രയാക്കുന്ന ഒരു പുസ്തകം നൽകുന്ന ആഹ്ളാദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഇവിടെ ഞാൻ ജനപ്രിയത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എണ്പതുകളുൾടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കോട്ടയം മ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന പൈങ്കിളിസാഹിത്യത്തെ വിമര്ശിക്കുന്നതിനായി കൊണ്ടുവന്ന ഒരു വിമർശന സംവർഗം എന്ന നിലയിലല്ല, മറിച്ച് ജനപ്രിയത എന്നത് വലിയൊരു അംഗീകാരവും അതേസമയം ആഴം അധികം നിർബന്ധമാകാത്തതുമായ ഒരു സംവേദനശീലവും എന്നാണ്. ഇന്ന് ബെന്യാമിൻ ഉൾപ്പെടെ, കെ ആർ മീര, ദീപാ നിഷാന്ത്, ശ്രീരേഖ, മുരളി തുമ്മാരുകുടി, രവിചന്ദ്രൻ തുടങ്ങിയ എഴുത്തുകാർക്ക് ലഭിച്ചിരിക്കുന്ന ജന...

നാവു മരങ്ങൾ: ടി ഡി രാമകൃഷ്ണന്റെ 'സിറാജുന്നീസ' എന്ന കഥാസമാഹാരം വായിക്കുമ്പോൾ

Image
(സിറാജുന്നിസ പുസ്തകം )   ടി ഡി രാമകൃഷ്ണന്റെ ' സിറാജുന്നിസ ' എന്ന ചെറുകഥാ സമാഹാരം തുറന്ന് വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന കവിതാശകലം ഇതായിരുന്നു : " അച്ഛന്റെ കാലപുരിവാസി കരാളരൂപം / സ്വപ്നത്തിൽ വാതിൽ തുറന്നു വന്നു / മൊട്ടം വടിച്ചും ഉടലാകെ മലം പുരണ്ടും / വട്ടച്ച കണ്ണുകളിൽ നിണം ചുരന്നും / പ്രേതപ്പെരുമ്പറ കൊട്ടും ശബ്ദത്തിൽ മൊഴിഞ്ഞു ദുരന്ത വാക്യം " ( ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ' താതവാക്യം ' എന്ന കവിത ആരംഭിക്കുന്ന വരികളാണിവ . അവസാനവരി ശരിയോ എന്നറിയില്ല . ഓർമ്മയിൽ നിന്നാണെഴുത്ത് ). അത് കഴിഞ്ഞപ്പോൾ തോന്നി , അല്ല , ഞാനീ കഥാരംഭം മറ്റൊരിടത്ത് വായിച്ചിട്ടുണ്ട് ; അതെ , ടി ഡി ആറിന്റെ തന്നെ ഒടുവിലിറങ്ങിയ നോവലായ ' അന്ധർ ബധിരർ മൂകർ ' എന്ന പുസ്തകവും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ് . ഉറക്കത്തിൽ ഒരാൾ വന്നു കഥാകൃത്തിനെ കാണുന്നു . ഇവിടെ അവൾക്ക് പേര് സിറാജുന്നിസ . രണ്ടാമത്തവൾക്ക് പേര് , ഫാത്തിമാ നിലോഫർ . ഫാത്തിമ കാശ്മീരിലുള്ളവളായിരുന്നെങ്കിൽ , സിറാജുന്നിസ ഇങ്ങ് കേരളത്തിൽ പുതുപ്പള്ളിയിലുള്ളവൾ . നെറ്റിയ...

മഹാഭാരതം സാംസ്കാരിക ചരിത്രം': സുനിൽ പി ഇളയിടത്തിനെ വായിക്കുമ്പോൾ

Image
(സുനിൽ പി ഇളയിടം)  തൊള്ളായിരത്തി എഴുപത്തിയഞ്ച് പുറങ്ങളിലായി, നാലുവർഷം നീണ്ട ഗവേഷണത്തിന്റെയും ധ്യാനമനനങ്ങളുടെയും (അനൗപചാരികമായി പറഞ്ഞാൽ കാൽനൂറ്റാണ്ടോളം നീണ്ടു നിൽക്കുന്ന, ഇപ്പോഴും സവിശേഷമാം വിധം തുടരുന്ന ഗവേഷണ പഠനങ്ങളുടെയും) 'ഫലശ്രുതി' സുനിൽ പി ഇളയിടം സംഗ്രഹിക്കുമ്പോൾ അതിനെ ഏതാനും ആയിരം വാക്കുകളിൽ വിലയിരുത്തുക എന്നൊരു സാഹസം സാധ്യമല്ലെന്ന് അതിന് ഉദ്യമിക്കുന്ന ആളിനും അറിയാം വായിക്കുന്ന ആളുകൾക്കും അറിയാം. പിന്നെ സാധ്യമായത്, മുന്നിലുള്ള ആ ഗ്രന്ഥത്തെ ആശ്രയിച്ചുകൊണ്ട്, അടുത്തെങ്ങും ആ പുസ്തകം വായിക്കാൻ സാധ്യതയില്ലാത്തവർക്ക് വേണ്ടി, അതിലെ ആശയങ്ങളെ കഴിവതും വിപുലമായിത്തന്നെ അവതരിപ്പിക്കുക എന്നതാണ്.അത്തരം വായനകൾ ഇതിനകം 'മഹാഭാരതം സാംസ്കാരിക ചരിത്രം' എന്ന സുനിൽ പി ഇളയിടത്തിന്റെ മാഗ്നം ഓപ്പസിനെക്കുറിച്ചു വന്നുകഴിഞ്ഞതിനാൽ അതിനു ഞാൻ ഒരുമ്പെടുന്നില്ല.പകരം ഒരു സാധാരണ വായനക്കാരന്റെ ഭാഗത്തു നിന്ന് കൊണ്ട് ഗ്രന്ഥത്തിന്റെ സവിശേഷതകളെക്കുറിച്ച്, എനിയ്ക്ക് തോന്നിയ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. സാധാരണ ഇത്തരത്തിൽ ഒരു ഗവേഷണ ഗ്രന്ഥം പുറത്തിറങ...