Posts

ആനകൾക്കിടയിലെ ഉറുമ്പുകൾ: സുജാത ഗിഡില

Image
(Sujatha Gidla- pic courtesy BBC)   രണ്ടായിരത്തി പതിനേഴിലാണ് സുജാത ഗിഡില എഴുതിയ 'ants among elephants' എന്ന പുസ്തകം പുറത്തു വന്നത് . ദളിത് ആത്മകഥാ സാഹിത്യ വ്യവഹാരവുമായി ബന്ധപ്പെട്ട ചില റിവ്യൂകൾ പത്രങ്ങളിൽ വന്നിരുന്നത് കാണുകയും ചെയ്തിരുന്നു . സുജാത ഒരു ദളിത് എഴുത്തുകാരിയാണെന്നും അവർ ന്യൂയോർക്കിലെ സബ് ‌ വേയിൽ ഒരു കണ്ടക്ടർ ആയി ജോലി ചെയ്യുകയാണെന്നും ഉള്ള വിവരങ്ങൾ പുസ്തകത്തെ എന്നെ സംബന്ധിച്ചിടത്തോളം ആകർഷകമാക്കി . എങ്കിലും ഈ വർഷമാണ് എനിയ്ക്കിത് വായിക്കാനുള്ള സന്ദർഭം ഒത്തുവന്നത് . പുസ്തകത്തിന്റെ തലക്കെട്ടിനു ചുവടെ വിശദീകരണമെന്നോണം ഒരു വരി കൂടിയുണ്ട് . ' ഒരു അസ്പൃശ്യ കുടുംബവും ആധുനിക ഇന്ത്യയുടെ സൃഷ്ടിയും .' അപ്പോഴും ഞാൻ കരുതിയത് ഇത് സുജാത കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു ആത്മകഥാ സാഹിത്യം ആയിരിക്കുമെന്നാണ് . വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് , സുജാത ഈ പുസ്തകത്തിലൂടെ അവരുടെ സ്വന്തം കഥയല്ല പറയുന്നത് ; മറിച്ച് അവരുടെ കുടുംബത്തിലെ തൊട്ടുമുന്നിൽ കടന്നു പോയ തലമുറയുടെ കഥയാണ് പറയുന്നത് ...

കറുത്തപെണ്ണേ : യെൻദലുരി സുധാകർ എഴുതിയ ഒരു കവിത

Image
(യെൻദലുരി സുധാകർ) കറുത്തപെണ്ണേ  ഓ എന്റെ ചണ്ടാലികേ  നിന്റെ രജത പാദസരങ്ങൾക്കു മുന്നിൽ  ഗതകാലത്തിലെ ഇതിഹാസ നായികമാർക്ക്  നിറം മങ്ങുന്നു! ഓ എന്റെ കറുത്ത പക്ഷീ! നിന്റെ കറുത്ത മണ്ണിന്റെ മിന്നലേറ്റിതാ  കുതിച്ചു പോകുന്നു ഗ്രന്ഥ സൗന്ദര്യങ്ങൾ. ഒളിച്ചെങ്കിലും ഞാൻ പറയുകില്ലാ നീ  മൃദു കൃശ ലതാ ക്ഷീണ ലാസ്യയെന്ന്. എന്റെ വംശത്തിന്റെ ഫുല്ല പുഷ്പമേ  സർവ്വ ശക്തയാം നീല വജ്രമേ! പിടിച്ചിരിക്കുന്നു ഞാനെതൊന്നിനെ  നിന്റെ സൗന്ദര്യത്തെ ത്യജിച്ച ഭാഷയെ. മന്ദാര സഹിതമാം നിന്റെ കൂന്തലിൽ  കോർത്തു വെയ്ക്കുന്നു ഞാൻ  കുതറുന്ന ഭാഷയെ. ഗ്രാമവാതിലിലുയർത്തി നിർത്തിയ  ജാതിബോധന കളിമൺ കുടത്തിനെ  കുത്തിയുടയ്ക്കയാണിന്നു ഞാൻ  കൂർത്തു മൂർത്തൊരാ ഭാഷയൊന്നിനാൽ. എന്റെ മാതംഗിനീ നീലവാനിതിൽ  നിന്നെ ഞാനൊരു പതംഗമായ് മാറ്റുന്നു നിൻ ശിരസ്സിലെ ഇരുമ്പു പാത്രത്തിന്റെ  നിർവ്വികാരമാം ദൃഷ്ട മാത്രയിൽ  ലജ്ജ കൊണ്ട് കുനിഞ്ഞു പോകയായ്  വിശ്വസുന്ദരി ചൂടും കിരീടം. മൂർച്ച മിന്നുമരിവാളു പോൽ ഇര- കണ്ടു ...

ദാർല വെങ്കിടേശ്വര റാവുവിന്റെ നാല് കവിതകൾ

Image
(ദാർല വെങ്കിടേശ്വര റാവു ) വീട്ടിലും അമ്മയുടെ മടിയിലും ഈ ജാതിയിൽ വന്നു പിറന്നില്ലായിരുന്നെങ്കിൽ ഞാൻ വേറൊരു രീതിയിൽ ചിന്തിച്ചേനെ . എന്തായാലും ഈ ജാതിയിൽ വന്നു പിറന്നത് നന്നായി എന്താണ് അപമാനനം എന്നും എങ്ങിനെ എല്ലാവരെയും സ്നേഹിക്കാമെന്നും പഠിച്ചുവല്ലോ . ക്ലാസിക്കൽ സാഹിത്യം പഠിപ്പിച്ചപ്പോളെല്ലാം എന്റെ മുഖം ചുളിയുകയായിരുന്നു . എന്റെ വികാരങ്ങൾ പുറത്തറിയിക്കാൻ ഞാനാഗ്രഹിച്ചില്ല ഒന്നുകിൽ ആ ക്ലാസ്സിൽ നിന്നിറങ്ങിയോടണം അല്ലെങ്കിൽ ആ ക്ലാസ് തന്നെ നിരോധിക്കണം എല്ലാ കണ്ണുകളും എന്റെ മേൽ കേന്ദ്രീകരിച്ചിരിക്കുന്നു ! ദൈവത്തിന്റെ കോളറിന് കുത്തിപ്പിടിച്ച് ഇങ്ങനെ ചോദിക്കാൻ ഞാനാഗ്രഹിച്ചു : " നീയെന്നെ എത്രപ്രാവശ്യമാണ് കൊല്ലുന്നത് ?" അമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾപ്പോലും അപമാനങ്ങളിൽ നിന്ന് വിമുക്തനായിരുന്നോ ഞാനെന്ന് എനിക്കറിയില്ല . ഈ അടുത്തിടെ അമ്മയോട് അച്ഛന്റെ കാലിലെ മുറിപ്പാട് എന്തെന്ന് ചോദിച്ചപ്പോൾ ചോദ്യം ചെയ്യുന്ന എന്റെ സ്വഭാവത്തെ ഭയന്ന ' അമ്മ പരുങ്ങിപ്പറഞ്ഞു ...